Monday, June 15, 2009

വഴിത്താര

മഴ പെയ്തൊഴിഞ്ഞിരിക്കുന്നു.നനഞ്ഞ മണ്ണില്‍ കാല്പാടുകള്‍ കാണാം.ചെറുതും വലുതുമായ അനേകംകാല്പാടുകള്‍.ഞാനും നടക്കുകയാണ്.തിരിഞ്ഞു നോക്കി,ഇനി ഒരിക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴിത്താര. മഴ വരച്ച കോടുകളുണ്ട്,ചാലുകലുണ്ട്.കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഞാനെന്റെ പ്രതിബിമ്ബം കണ്ടു,ഒന്നല്ല അനവധി വേഷപ്പകര്‍ച്ചകള്‍.ആടിയതില്‍ അധികവും ഒരേ വേഷം,വീണ്ടും വീണ്ടും നോക്കി,സംശയമില്ല കാണുന്ന വേഷം അത് തന്നെ.രംഗബോധമില്ലാത്ത കോമാളി അല്ല ,രംഗം ഏതാന്നരിഞ്ഞിട്ടും ബോധ്യം വരാത്ത കോമാളി!കാലത്തിന്റെകയ്യിലെ കളിപ്പാവയല്ല ,ദൈവം പരീക്ഷക്ക്‌ വച്ചിട്ടുമല്ല ,സ്വയം വരച്ചിട്ട ചിത്രം ആണിത്.മായ്ക്കാന്‍ നോക്കി,മുഖത്തില്‍അല്ല ;പ്രതിബിംബത്തില്‍;വിഡ്ഢിത്തം!!!


ഒഴിഞ്ഞ വഴിയരികില്‍ ഇരിക്കുകയാണ്.മേഖം ഇരുണ്ടു തുടങ്ങി.വീണ്ടും മഴ.മഴത്തുള്ളികള്‍ കുത്തുന്ന പോലെ വീണുതുടങ്ങി.വേദനയല്ല,ഉന്മാദം കലര്ന്ന ഒരു തരം സുഖം.മഴ കൂടി വരുകയാണ്,എണീറ്റില്ല,മുഴുവന്‍ മഴയും നനയണം.ഞാനും പ്രകൃതിയുമായി ചേരണം........മഴ നിര്‍ത്താതെ പെയ്യുകയാണ്.ചായം മായുന്നതും ഞാന്‍ അറിയുന്നുണ്ട്... ഓരോ മഴയും പെയ്യണം ,ആര്‍ത്തലച്ചു പെയ്യണം..എന്നെ ഞാനാക്കാന്‍...

[നോട്ട്‌:ഇതൊരു കഥയോ ചെറുകഥയോ അല്ല. വെറുതെ എഴുതിയെന്നെ ഉള്ളു,നിരൂപകര്‍ ക്ഷെമിക്കുക,തെറ്റുണ്ടെങ്കില്‍ പറയുക :) ]